കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, മേയ് 21, ചൊവ്വാഴ്ച

ആസന്നമരണരായ രണ്ടു രോഗികള്‍

    ആസന്നമരണയായ് പുഴ തേങ്ങിടും നേരം
    ആശ്വാസിപ്പിക്കാനണഞ്ഞു കാട്
    ആശ്ലേഷമോടവരങ്ങിനെ നിന്നപ്പോള്‍
    ആ രംഗം കണ്ടൊരു കാറ്റും തേങ്ങി ...
    മാനുജര്‍ തന്നുടെ പീഡനമേറ്റൊരു
    കാടിനും നില്‍ക്കുവാന്‍ ആവതില്ല
    എങ്കിലും പുഴ തന്റെ കഥകള്‍ പറഞ്ഞപ്പോള്‍
    സാകൂതമങ്ങിനെ കേട്ടു നിന്നു :
   
    'മാരിവില്‍ പൊന്‍പ്രഭയാവാഹിച്ചങ്ങിനെ
    നാണം കുണുങ്ങി ഞാനൊഴുകിടുമ്പോള്‍
    പൂക്കള്‍ ചൊരിഞ്ഞെന്നെയെതിരേറ്റു നീ, അന്ന്
    എല്ലാമൊരോര്‍മയായ് തീര്‍ന്നുവല്ലോ ...
    ദാഹനീരേകിയും വിളകള്‍ നനച്ചിട്ടും
    സേവിച്ചു ഞാനേറെ മാനുജരെ
    പെട്ടന്നൊരു നാളില്‍ കാമാര്‍ത്തിയോടവന്‍
    എന്നുടെ താരുണ്യം കൈക്കലാക്കി !
    കുശലം പറഞ്ഞെന്നെയൂറിച്ചിരിപ്പിച്ച
    വിപിനങ്ങളൊക്കെ തുടച്ചു മാറ്റി
    വ്യവസായശാലകള്‍ കൊണ്ടെന്റെ പാര്‍ശ്വങ്ങള്‍
    ശബ്ദമുഖരിതമായി പിന്നെ ...
    കിളികള്‍ തന്‍ മധുരമാം കാകളി മാഞ്ഞപ്പോള്‍
    യന്ത്രഞരക്കങ്ങള്‍ കേട്ടു തേങ്ങി
    താരുണ്യം പൂവിട്ടോരെന്നുടെ ഗാത്രത്തെ
    മാലിന്യത്താലവര്‍ മ്ലേച്ചമാക്കി ...
    വ്യവസായശാലകള്‍ തള്ളുന്നു  മാലിന്യം;
    അറവുശാലകളും കൂടെ ചേര്‍ന്നു
    ആശുപത്രി മാലിന്യം,മത്സ്യാവശിഷ്ടങ്ങള്‍
    എല്ലാംക്കൂടെന്നില്‍ വിഷം നിറച്ചു !
    രാസമാലിന്യങ്ങള്‍ കുന്നു കൂടിയപ്പോള്‍
    വായുവിന്‍ അളവും കുറഞ്ഞു പോയി
    മണ്ണെല്ലാമൂറ്റിയവരെന്റെ മാറിടം
    ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു !
    'കോളിഫോം' പോലുള്ള മാരകാണുക്കളാല്‍
    സംഹാര മൂര്‍ത്തി ഞാനൊഴുകിടുമ്പോള്‍
    എമ്പാടുമെമ്പാടും ജീവന്‍ പൊലിയുന്നു
    മാനുജരൊന്നുമറിയുന്നില്ലേ   ?
    വ്യാധികള്‍ വ്യാധികള്‍ മാറാത്ത വ്യാധികള്‍
    എങ്ങും പടര്‍ന്നു പിടിച്ചിടുന്നു !
    ജീവിക്കാനാകുമോ കുടിനീരൊന്നില്ലെങ്കില്‍
    നാളുകള്‍ നാലിലുമേറെയായി !
    ഇരുന്നിടും കൊമ്പു മുറിക്കുന്ന മര്‍ത്യാ,നീ
    ഇത്തിരിയെങ്കിലും ചിന്തിച്ചിടൂ !
    തണ്ണീര്‍ത്തടങ്ങളെ കാത്തിടു മര്‍ത്യ,നീ
    ജീവന്‍  കുരുക്കണം നാളെയെങ്കില്‍ ...'
   
    പുഴ തന്റെ കദനങ്ങളോതി കഴിഞ്ഞപ്പോള്‍
    കാടും പറഞ്ഞു തുടങ്ങി മെല്ലെ :
   
    'എന്നുടെ വിരിമാറില്‍ ഏഴയകോടെ നീ
    കളകളമോടെയൊഴുകിടുമ്പോള്‍
    കണ്‍ക്കുളിര്‍ക്കോരുമാ കാഴ്ചകള്‍ കണ്ടു ഞാന്‍
    ആനന്ദാശ്രുക്കള്‍ പൊഴിച്ചിട്ടുണ്ട്  !
    മാലിന്യം കൊണ്ട് നിന്‍ ദേഹം കറുത്തപ്പോള്‍
    മാരികളെങ്ങും പരന്നു പാരില്‍
    പുഴവെള്ളം കൊണ്ടു നനക്കും കൃഷിയിടം
    മാരകാണുക്കള്‍ തന്‍ കേന്ദ്രമായി !
    അധികാരി വര്‍ഗ്ഗങ്ങള്‍ ഒത്താശ ചെയ്യുമ്പോള്‍
    കഴുകന്‍മാരെല്ലാം മുടിച്ചു തീര്‍ക്കും ...
    വേണം പൊതുജന മുന്നേറ്റമെമ്പാടും
    തടയുവാനീവക ചെയ്തികളെ ...
    അറിയേണമേവരും ജീവജലത്തിന്റെ
    സംരക്ഷണമെന്ന കര്‍ത്തവ്യത്തെ ...
    തടയേണമേവരും ഈ വക ചെയ്തികള്‍
    അല്ലെങ്കില്‍ ജീവിതം ശുന്യമാകും !
    ശേഖരിച്ചീടണം സംഭരണികളില്‍
    മഴവെള്ളമെത്രയും കൂട്ടുകാരെ ...
    മാലിന്യ പ്ലാന്റുകള്‍ സ്ഥാപിച്ചിടാത്തൊരു
    ശാലകളെല്ലാമടച്ചിടണം !
    അധികാരി വര്‍ഗ്ഗങ്ങള്‍ കണ്‍ത്തുറന്നീടണം
    ഉള്ള സംവിദാനം സജ്ജമാക്കൂ ...
    നിയമങ്ങലെത്രയും ഉണ്ടു നമ്മുക്കിന്നു
    പ്രാവര്‍ത്തികമാക്കാന്‍  ത്രാണിയുണ്ടോ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...