ഒടുവിൽ
നടന്നു തളരുമ്പോൾ
ഇരുണ്ട ഗർത്തം മാത്രം
ദൃഷ്ടികേന്ദ്രത്തിൽ തെളിയുന്നു.
ഈ യാത്ര ഇവിടെ തീർന്നെന്ന്
ഞാൻ വിളംബരം ചെയ്യുന്നു.
വഴിയിൽ മുള്ളു വിതറിയവരും
അന്നത്തിൽ വിഷം ചേർത്തവരും
അപദാനങ്ങൾ വാഴ്ത്തുന്നു.
മുറിവിൽ മുളകുതേച്ചു
രസിച്ചവരുടെ ചകോരക്കണ്ണുകൾ
സജ്ജലങ്ങളാകുന്നു.
മനസ്സിൽ തൃപ്തിവരാതെ കിടക്കുന്ന
പ്രമാണത്തിന്റെ
വെട്ടിത്തിരുത്തലുകൾക്കിടയിലും
ചിലർ പുറമേ കരയുന്നു
അകമേ ചിരിക്കുന്നു...
ഞാനെന്ന കുന്നോളം ഓർമ്മകളെ
വെള്ളയിൽ പൊതിഞ്ഞെടുക്കുമ്പോൾ
ഒരാൾക്കു മാത്രം
ലോകം അവസാനിച്ചതായി തോന്നുന്നു .
നടന്നു തളരുമ്പോൾ
ഇരുണ്ട ഗർത്തം മാത്രം
ദൃഷ്ടികേന്ദ്രത്തിൽ തെളിയുന്നു.
ഈ യാത്ര ഇവിടെ തീർന്നെന്ന്
ഞാൻ വിളംബരം ചെയ്യുന്നു.
വഴിയിൽ മുള്ളു വിതറിയവരും
അന്നത്തിൽ വിഷം ചേർത്തവരും
അപദാനങ്ങൾ വാഴ്ത്തുന്നു.
മുറിവിൽ മുളകുതേച്ചു
രസിച്ചവരുടെ ചകോരക്കണ്ണുകൾ
സജ്ജലങ്ങളാകുന്നു.
മനസ്സിൽ തൃപ്തിവരാതെ കിടക്കുന്ന
പ്രമാണത്തിന്റെ
വെട്ടിത്തിരുത്തലുകൾക്കിടയിലും
ചിലർ പുറമേ കരയുന്നു
അകമേ ചിരിക്കുന്നു...
ഞാനെന്ന കുന്നോളം ഓർമ്മകളെ
വെള്ളയിൽ പൊതിഞ്ഞെടുക്കുമ്പോൾ
ഒരാൾക്കു മാത്രം
ലോകം അവസാനിച്ചതായി തോന്നുന്നു .