കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

നുറുങ്ങുവെട്ടങ്ങൾ


കുന്നോളം തീ ഉള്ളിലേറ്റിയവനോടല്ല                                  
കടുകോളം തീ പുറത്തേറ്റിയവനോടാണ് 
ക്യാമറക്കണ്ണുകൾക്കു പ്രണയം

------------------------------------------------
നായകനാണെന്നായിരുന്നു വെപ്പ് 
സ്വന്തത്തെ കാണുന്ന  പ്രേക്ഷകനാണിപ്പോൾ                     
കൈയ്യടിക്കാനും കൂവാനും മറന്നു .....
--------------------------------------------------

നിലാവുറങ്ങാത്ത മനസ്സ് 
പകൽപ്പിറവി സ്വപ്നം കാണുന്നു 
രാത്രി 

--------------------------------------------------

കടുകുമണിയോളം പൊന്നു കൊടുത്തു
അവനൊരു 'യന്ത്രം'വാങ്ങി-
പൊന്നിൽ തീർത്തത്

--------------------------------------------------

ആയുധമില്ലാതെ
പോരാടേണ്ടി വന്നവന്റെ കഥയുംപറഞ്ഞു
രുധിരപാനം നടത്തുന്നതിനിടെ ഈച്ചകൾ 

--------------------------------------------------
'മതിമുഖി' എന്നവൻ 
മോന്തയ്ക്കൊന്നു കൊടുത്തവൾ 
മതി മതി-അപമാനിക്കുന്നോ ?

--------------------------------------------------

പാമ്പ് 
പടമഴിച്ചു വനനിഗൂഢതകളിലേയ്ക്കു മറഞ്ഞപ്പോൾ
പടവും ചുമലിലേന്തി പുളിയുറുമ്പുകൾ

--------------------------------------------------

കാത്തിരിപ്പുണ്ടു ശ്മശാനത്തിൽ 
ശവത്തെ കുഴിയിലേക്കെടുക്കുന്നതും കാത്തു 
പുഴുക്കൾ 
--------------------------------------------------

വറ്റിവരണ്ട വേനൽപാടങ്ങളിലേക്കു നീയൊരു 
ഇടവപ്പാതിയായ് പെയ്തിറങ്ങുന്നതും കാത്തു 
മോഹങ്ങൾ 

--------------------------------------------------
കടലാണെന്റെ ലക്‌ഷ്യം 
മരുഭൂവഴികളിലൂടൊഴുകുന്നതെൻ 
നിയോഗം 

--------------------------------------------------
കീഴടക്കിയ രാജ്യത്തേക്കാൾ
കീഴടക്കാനുള്ള രാജ്യമാണ്
ചക്രവർത്തിക്ക് ഇഷ്ടവും,കൌതുകവും

--------------------------------------------------
സമ്പൽ സമൃദ്ധിതന്നാകാശവീഥിയിൽ
പാറിപ്പറക്കുമ്പോൾ കാണാതെ പോകുന്ന
ധരണിതൻ കരളിന്റെ കുളിരാണ് സൗന്ദര്യം 

--------------------------------------------------
മറവി തന്നാഴിയിൽ മുങ്ങിടുന്നേര-
മണയും സ്മൃതിവിളക്കിന്നലെകൾ
കെട്ടവിളക്കിൻ നിലവിളിയിന്നുകൾ
ഒരുനാളും കത്താവിളക്കാണ് നാളെകൾ

--------------------------------------------------

നീയെന്ന തംബുരു മീട്ടാതെ പോയൊരു
ഗാനമായെന്നും കഴിഞ്ഞിടാം ഞാൻ
എന്തിന്നപശ്രുതിയായിപ്പിറന്നുക്കൊ-
ണ്ടേറെ വെറുപ്പുഞാനേറ്റീടണം

--------------------------------------------------

ഓർമ്മകൾ പൂക്കുന്നൊരീമാവിൻ ചോട്ടിൽ
തിരയട്ടേ പൊയ്പ്പോയ മധുരക്കിനാക്കൾ
വെറുതെ,യെന്നറിവിൻ മുറിവുമായ്‌ ഞാൻ

--------------------------------------------------

പാടാത്ത പാട്ടിൻ ജനിക്കാത്ത നാദത്തെ
വാടാത്ത പൂവിൻ നെഞ്ചിലൊളിപ്പിച്ചു
സ്മൃതികളിൽ മധുരമായൊഴുകിടാം ഞാൻ !    

1 അഭിപ്രായം:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...